തിരുവനന്തപുരം
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രധാന വാര്‍ഡുകളില്‍ ഒരു കാഴ്ച പതിവാണ്. ഒരു രോഗി
കട്ടിലില്‍ കിടക്കുന്നുണ്ടാവും. മുഖ്യഡോക്ടറും ജൂനിയര്‍മാരായ ഡോക്ടര്‍മാരും
ചുറ്റിലും അണിനിരന്ന് രോഗിയെ പരിശോധിക്കുകയും ഇടക്കിടെ രോഗിയോട് വിവരങ്ങള്‍
ആരായുകയും ചെയ്യുന്നതാണ് ആ കാഴ്ച. മരുന്നും കട്ടിലും സൗകര്യങ്ങളും ഒക്കെ സര്‍ക്കാര്‍വതയുടെ
കണ്ണുകള്‍ ഇപ്പോഴും മൂടപ്പെട്ടിരിക്കുകയാണ്...!തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
ആശുപത്രിയിലെ പ്രധാന വാര്‍ഡുകളില്‍ ഒരു കാഴ്ച പതിവാണ്. ഒരു രോഗി കട്ടിലില്‍
കിടക്കുന്നുണ്ടാവും. മുഖ്യഡോക്ടറും ജൂനിയര്‍മാരായ ഡോക്ടര്‍മാരും ചുറ്റിലും
അണിനിരന്ന് രോഗിയെ പരിശോധിക്കുകയും ഇടക്കിടെ രോഗിയോട് വിവരങ്ങള്‍ ആരായുകയും
ചെയ്യുന്നതാണ് ആ കാഴ്ച. മരുന്നും കട്ടിലും സൗകര്യങ്ങളും ഒക്കെ സര്‍ക്കാര്‍
ആശുപത്രികളില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെങ്കിലും ഈ കാഴ്ച ഇപ്പോഴും
ആ ആശുപത്രിയില്‍ പതിവാണ്. അപൂര്‍വ്വം 'കൈക്കൂലിപ്പാവികള്‍' രോഗികളുടെ ശാപം
ഏറ്റുവാങ്ങുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം ഡോക്ടര്‍മാരും ഇപ്പോഴും ദൈവതുല്യരായി
ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്നതിനുകാരണം പിഴവധികമില്ലാത്ത ഈ
പരിശോധനയിലൂടെയാണ്.
ഈ കാഴ്ചക്ക്
സമാന്തരമായ ഒന്നാണ് കുറേ നാളായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന ജനസമ്പര്‍ക്കപരിപാടിയിലൂടെ
കാണാനായത്. ആംബുലന്‍സില്‍ ഒരു രോഗിയെ കുറേ ഖദര്‍ധാരികള്‍ ചുമന്നുകൊണ്ടുവരുന്നു.
മുഖ്യമന്ത്രിയും ചുറ്റുമുള്ള എം.എല്‍.എമാരടക്കമുള്ള ഖദറന്‍മാരും ചേര്‍ന്ന്
രോഗിയുടെ അടുത്തക്ക് ചെല്ലും. മെഡിക്കല്‍ കോളേജില്‍ മുഖ്യഡോക്ടര്‍ രോഗിയെ കേള്‍ക്കുന്ന
അതേ ഗൗരവത്തോടെ മുഖ്യമന്ത്രി രോഗിയില്‍നിന്ന് ആവലാതികള്‍ കേള്‍ക്കുന്നു. മെഡിക്കല്‍
കോളേജിലാണെങ്കില്‍ ഡോക്ടര്‍മാര്‍ കേസ് ഷീറ്റില്‍ മരുന്നും കുത്തിവയ്പുമൊക്കെ
രേഖപ്പെടുത്തും. ചികിത്സ അതനുസരിച്ച് മുന്നോട്ടുപോവുമ്പോള്‍ രോഗിക്ക് ശ്വാസം
കിട്ടും. മുഖ്യമന്ത്രിയുടെ ഈ 'പരിശോധന'യില്‍ ആശ്വാസം കൈയോടെയാണ്. അയ്യായിരം
അല്ലെങ്കില്‍ പത്തായിരം രൂപ ഉടന്‍ പ്രഖ്യാപിക്കും.
പിന്നെയാണ് യഥാര്‍ത്ഥ
കാഴ്ച. അത് കാണാന്‍ മിക്ക മാദ്ധ്യമങ്ങള്‍ക്കും കണ്ണുകാണില്ല. കിട്ടുന്നതില്‍ പാതി
അല്ലെങ്കില്‍ പറഞ്ഞുറപ്പിച്ച റേറ്റ് പ്രകാരമാണ് രോഗിയെ യുവഖദറന്‍മാര്‍ ജനസമ്പര്‍ക്കത്തിനെത്തിച്ചിരുന്നത്.
മുഖ്യമന്ത്രി ഉത്തരവിട്ടാലും കാശുകിട്ടാന്‍ ആഴ്ചകളും മാസങ്ങളുമൊക്കെ എടുക്കും.
പലരും ജനസമ്പര്‍ക്കത്തിന് പോയാല്‍ പണവുമായി വരാമെന്ന തെറ്റിദ്ധരിക്കലില്‍പെട്ടാണ്
പാങ്ങില്ലെങ്കിലും കഷ്ടപ്പാടും വേദനയും സഹിച്ചും ഇതിനൊക്കെ തയ്യാറാവുന്നത്.
കൊണ്ടുവന്നവര്‍ക്ക് മാദ്ധ്യമങ്ങളില്‍ ശ്രദ്ധകിട്ടുന്നതോടെ അവര്‍ ഇരയെ കൈവിടുന്നു.
അങ്ങനെയാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയ ഇത്തരം രോഗികളില്‍ ഒന്നിലേറെപ്പേര്‍
ജനസമ്പര്‍ക്ക വേദിയില്‍തന്നെ നിലത്തുവീണത്. ആംബുലന്‍സില്‍നിന്ന്
ചുമന്നുകൊണ്ടുവന്നവര്‍ക്കാണ് ഈ ദുര്‍ഗതിയെന്ന് ഓര്‍ക്കണം. നിലവിളിച്ച്
കേഴുകയല്ലാതെ മറ്റൊന്നും ചെയ്യാനാവാതെ നിലത്തുകിടന്ന ഈ പാവങ്ങളെ പിന്നീട്
പലേടത്തും പൊലീസെത്തിയാണ് വീട്ടിലേക്കെത്തിക്കാന്‍ നടപടി സ്വീകരിച്ചത്. കൊണ്ടുവന്നവര്‍
ഇതോടെ ഒഴിഞ്ഞുപോയി എന്നൊന്നും കരുതേണ്ട. പണം എത്തുമ്പോള്‍ കൃത്യമായി വന്ന്
കമ്മിഷന്‍ പറ്റാന്‍ ഇവര്‍ മറക്കാറില്ല.
ജനസമ്പര്‍ക്ക
പരിപാടി യൂത്തുകോണ്‍ഗ്രസുകാര്‍ക്കുള്ള കറവപ്പശുവാക്കി മാറ്റാന്‍ കോണ്‍ഗ്രസ്
നേതാവായ ഉമ്മന്‍ചാണ്ടിക്ക് അവകാശമുണ്ട്. പക്ഷേ, സംസ്ഥാനത്തെ മുഖ്യമന്ത്രി അതിന് തുനിയുന്നത് മര്യാദകെട്ട
പണിയാണ്. മുമ്പും ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന്
രോഗികള്‍ക്കും മറ്റും ചികിത്സാ സഹായം നല്‍കിയിരുന്നു. അതിനൊക്കെ വ്യവസ്ഥാപിതമായ
രീതിയുണ്ടായിരുന്നു. കോഗ്രസിന്റെയും സി.പി. എമ്മിന്റെയും മുഖ്യമന്ത്രിമാര്‍ അത്
ശുപാര്‍ശയായിരുന്നു അന്ന് ഇത്തരം ചികിത്സാ സഹായത്തിന് മാനദണ്ഡമായിരുന്നത്. ആ
ശിപാര്‍ശക്കൊപ്പം സഹായം അര്‍ഹിക്കുന്നതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നിര്‍ബന്ധമായിരുന്നു.
അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായങ്ങള്‍
ആരോപണങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോയി.
തന്റെ
മന്ത്രിസഭയില്‍ താനൊഴിച്ചുള്ളവരെല്ലാം 'കൊഞ്ഞാണന്‍'മാരാണ് എന്ന്
മുഖ്യമന്ത്രിക്ക് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിന്റെ വിളംബരംകൂടിയല്ലേ
ഈ ജനസമ്പര്‍ക്ക പരിപാടി. മുഖ്യമന്ത്രിയും മന്ത്രിമാരും നല്ല രീതിയില്‍
ഓഫീസിലിരുന്ന് ഭരിച്ചാല്‍ ഇത്തരം ഒരു സമ്പര്‍ക്കവുമില്ലാതെ ജനങ്ങള്‍ക്ക് ആശ്വാസം
കിട്ടുമല്ലോ. എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ കാര്‍ഡാക്കാന്‍ മുഖ്യമന്ത്രി
ഉത്തരവിട്ടു എന്ന നിലയിലാണ് പ്രചാരണം. അതെങ്ങനെ കഴിയും. ബി.പി.എല്‍ കാര്‍ഡുകള്‍
ആര്‍ക്കൊക്കെ ലഭിക്കും എതിനെപ്പറ്റി നിശ്ചിത വ്യവസ്ഥകളുണ്ടല്ലോ. ബി.പി.എല്‍ കാര്‍ഡുകള്‍
ലഭിക്കാനുള്ള വ്യവസ്ഥകള്‍ 'സുതാര്യ' ഭരണം നടത്തുന്ന മുഖ്യമന്ത്രി പരസ്യമായി
പ്രഖ്യാപിക്കട്ടെ. അതിനുശേഷം ഈ വ്യവസ്ഥകളില്‍ പറയാത്തവര്‍ക്ക് ബി.പി.എല്‍കാര്‍ഡുണ്ടെങ്കില്‍
ശിക്ഷാര്‍ഹമാണെും അത് ആരെയാണ് അറിയിക്കേണ്ടതെന്നും അറിയിച്ചാല്‍ വ്യാജ
ബി.പി.എല്ലുകാരെ ജനം മുന്നില്‍ കൊണ്ടുനിര്‍ത്തിത്തരുമല്ലോ.ബി.പി.എല്‍ കാര്‍ഡിന്
അര്‍ഹതയുള്ളവര്‍ക്ക് അത് കിട്ടിയില്ലെങ്കില്‍ അതിനുത്തരവാദിയായ
ഒരുദ്യോഗസ്ഥനെങ്കിലുമുണ്ടാവുമല്ലോ. ആ ഉദ്യോഗസ്ഥനെതിരേ മാതൃകാപരമായ ശിക്ഷാനടപടി
കൈക്കൊണ്ടാല്‍ കേരളത്തില്‍ അര്‍ഹതയുള്ള ഒരാളിനും ബി.പി.എല്‍ കാര്‍ഡ് കിട്ടാതെ
വരില്ല. പക്ഷെ, നടപടി
എടുക്കേണ്ടി വരുമ്പോള്‍, എന്‍.ജി.ഒ
അസോസിയേഷന്‍ അംഗം, അല്ലെങ്കില്‍
സലിംരാജിന്റെ അളിയന്‍, അല്ലെങ്കില്‍
പാവം കുരുവിളയുടെ തനിവിള എന്നൊക്കെ നോക്കിയാല്‍ വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലി
ചെയ്ത് മുഖ്യമന്ത്രിക്ക് നടക്കേണ്ടിവരും. പതിമൂന്നു ജില്ലകളില്‍ നടത്തിയ ജനസമ്പര്‍ക്കത്തിന്റെ
നേട്ടമായി സര്‍ക്കാര്‍തന്നെ പരസ്യം നല്‍കി പ്രഖ്യാപിച്ചത് 5567 ബി.പി.എല്‍ കാര്‍ഡ് അനുവദിച്ചെന്നും 18കോടിയോളംരൂപയുടെ ധനസഹായം വിതരണം ചെയ്‌തെന്നുമാണ്.
വില്ലേജ് ഓഫീസ് മുതല്‍ കളക്ടറേറ്റുകള്‍വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍
ഓഫീസുകളും ഒരു മാസം ജനങ്ങളെ ആട്ടിയോടിച്ച് ജനസമ്പര്‍ക്ക
പരിപാടിക്കായൊരുങ്ങിയതിനുശേഷമാണ് ഈ നേട്ടം!ഒരു ബഹളവും കൂടാതെ കാരുണ്യ ലോട്ടറിയില്‍നിന്ന്
സമാഹരിക്കുന്ന കാരുണ്യ ബനവെലന്റ് ഫണ്ടില്‍നിന്ന് 100കോടിയോളം രൂപ പാവപ്പെട്ട രോഗികള്‍ക്ക് അനുവദിച്ച ഇതേ
കേരളത്തിലാണ് 18 കോടി രൂപയുടെ
ധനസഹായം വിതരണം ചെയ്തതിനെ വമ്പന്‍ പരസ്യം ചെയ്ത് മുഖ്യമന്ത്രി സ്വയം
അഭിനന്ദിക്കുന്നത്! അങ്ങനെയാണെങ്കില്‍ ലോട്ടറിയുടെ മന്ത്രി എന്ന നിലയില്‍
കെ.എം.മാണി എത്ര വലിയ പരസ്യം ചെയ്യണം?ഈ മുഖ്യമന്ത്രി എന്നാണ് ഒരു മുഖ്യമന്ത്രിയായി മാറുന്നത്? വില്ലേജ് ഓഫീസറുടെ ജോലി ചെയ്യാന്‍ ശമ്പളം
കൊടുത്ത് ഒരുപാടുപേരെ നിയമിച്ചിട്ടുള്ള കാര്യം ഉമ്മന്‍ചാണ്ടി മറന്നുപോയോ? ഉദ്യോഗസ്ഥരെക്കൊണ്ട് ന്യായമായ കാര്യങ്ങള്‍
ചെയ്യിക്കലാണ് ഒരു ഭരണാധികാരിയുടെ വിജയം.
കേരളം അതിരൂക്ഷമായ
വിലക്കയറ്റത്തിന്റെ പിടിയിലായിട്ട് മാസങ്ങളായി. സപ്‌ളൈകോ എന്ന പൊതുവിതരണ ശൃംഖല
നിശ്ചലമായി.സവാളവിലക്കയറ്റമൊന്നും കേരള മന്ത്രിസഭ അറിഞ്ഞതേയില്ല.ഏറ്റവും സജീവമായി
പൊതുവിപണിയില്‍ ഇടപെട്ട' കണ്‍സ്യൂമര്‍ഫെഡിനെ
കൊന്നു. നാമമാത്രമായി പച്ചക്കറി വിപണിയിലിടപെട്ടിരുന്ന ഹോര്‍ട്ടികോര്‍പ്പ്
അഴിമതിക്കോര്‍പ്പറേഷനായി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനാവശ്യമായ ഫണ്ട്
സ്വരൂപിക്കാനായി കരിഞ്ചന്തക്കാരെയും തീവെട്ടിക്കൊള്ളക്കാരെയും അഴിച്ചുവിടുകയും
പൊതുവിതരണ സമ്പ്രദായത്തെ അട്ടിമറിക്കുകയും ചെയ്തതിലെ ജനവിരുദ്ധത ജനം കാണുന്നുണ്ട്.
ക്രിസ്മസും പുതുവര്‍ഷവും വന്നതും ഉമ്മന്‍ചാണ്ടി അറിയുന്നില്ല. ഇതാണ് വികസനത്തിന്റെ
'വേഗത'യില്‍ പെട്ടുപോയാലുള്ള പ്രശ്‌നം. സാധാരണക്കാരെ
മറന്നുപോവും.ഇതിനെക്കാള്‍ വികസന വേഗതയില്‍ മെട്രോകളും ഹൈവേകളുമായി ഡല്‍ഹി ഭരിച്ച
ഷീലാദീക്ഷിതിനെ കാത്തിരുതെന്താണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മനസ്സിലാക്കണം.
ഡല്‍ഹിയിലുള്ള മലയാളികളോടുള്ള മതിപ്പേറുകയാണ്. ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പ്
പ്രചാരണത്തിനെത്തിയപ്പോള്‍ വന്‍ ജനക്കൂട്ടമായിരുന്നു. ഉമ്മന്‍ചാണ്ടി പ്രചാരണം
നടത്തിയ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് തോറ്റു.മലയാളികള്‍ക്ക് നിര്‍ണായക
സ്വാധീനമുള്ള ആ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണെത്തിയത്. ഡല്‍ഹി
മൊത്തത്തില്‍ ഉമ്മന്‍ചാണ്ടി പ്രചാരണം നടത്തിയെങ്കില്‍ ആം ആദ്മി പാര്‍ട്ടിക്ക്
ഭൂരിപക്ഷം ഉറപ്പായേനെ എന്നാണ് ആ പാര്‍ട്ടിക്കാരായ മലയാളികള്‍ പറയുന്നത്. ഡല്‍ഹിയില്‍
വൈദ്യുതിനിരക്കു കൂട്ടി സ്വന്തം ശവമഞ്ചത്തില്‍ അവസാനത്തെ ആണി അടിച്ച
ഷീലാദീക്ഷിതിന്റെ മാതൃകയില്‍ സ്വകാര്യബസ്സുകാരുടെ കിമ്പളം പ്രതീക്ഷിച്ച് അടുത്ത
ബസ്ചാര്‍ജ് വര്‍ദ്ധനയുടെ തിരക്കഥ കേരളത്തിലും ഒരുങ്ങിക്കഴിഞ്ഞു.
മറ്റൊന്നുകൂടി...
ജയിലില്‍ കിടന്നുകൊണ്ട് സോളാര്‍ സരിത കൊടുക്കാനുള്ള പണം മുഴുവന്‍ കൊടുത്തുതീര്‍ത്തുകൊണ്ടിരിക്കുകയാണ്.
ഇതിനുള്ള പണം വന്നത് 'നിയമം
നിയമത്തിന്റെ വഴിയേ' അന്വേഷണം
നടത്തിയതിനാലാണ്! അതെ, നീതിദേവതയുടെ
കണ്ണുകള്‍ ഇപ്പോഴും മൂടപ്പെട്ടിരിക്കുകയാണ്...